Thursday, March 26, 2009

കുസുമം, കുങ്കുമം

ഒരു സുഹൃത്ത് അടുത്തയിടയ്ക്ക് അയച്ചുതന്ന ഒരു "കവിത":


കുസുമേ, കുങ്കുമശ്ചൈവ
മത്‌പത്നീ മൈഥുനം ദൃഢ:
മത്‌പുത്രോ വിധി കര്‍‌മ്മണസ്യ
വാര്‍‌ദ്ധക്യകാലേ ഗദ ഭക്ഷിത:

ഇതു സംസ്കൃതം പോലെയിരിക്കുന്നെങ്കിലും, സംസ്കൃതത്തില്‍ ഇതുപോലൊന്നുമല്ലല്ലോ എന്നൊക്കെ പറഞ്ഞുകൊണ്ടുവരുന്നവരോട് ഞാന്‍ "പപ്രച്ഛ, നീയാരയച്ചുവന്നൂ കപേ" എന്നു ചോദിക്കും. കാരണം ഇതു സംസ്കൃതമല്ല; ലത്തീനിനു സമാന്തരമായി പിഗ് ലാറ്റിന്‍ എന്നൊരു കൂട്ടം ഉള്ളതുപോലെ ഇതിനെ സൂകരസം‌സ്കൃതം എന്നോ മറ്റോ വിളിക്കാമെന്നു തോന്നുന്നു.

പശ്ചാത്തലം:

മുംബൈ അധോലോകത്തിലെ ഒരംഗം മരുമകന്‍ (സണ്‍-ഇന്‍-ലാ) ആയിട്ടുള്ള ഒരു മലയാളിവൃദ്ധന്റെ ആത്മഗതമായിട്ടാണ്‌ കാവ്യത്തിന്റെ ഭാഷ്യം. മരുമകന്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. തല്‍‌ക്കാലം അയാള്‍ നാട്ടിലെത്തിയിട്ടുണ്ട്. വൃദ്ധനു രണ്ടു പെണ്ണും, ഒരാണും മക്കള്‍. മൂത്തമകള്‍ കുസുമമാണ്‌ അധോലോകിയുടെ ഭാര്യ. രണ്ടാമത്തവള്‍ കുങ്കുമം. പിന്നത്തേത് ആണ്‍‌തരി.

വ്യാഖ്യാനം:

മലയാളത്തില്‍ മൊഴിമാറ്റം നടത്തുമ്പോള്‍ കവിത ഇതായിട്ടുവരും:
കുസുമേ, കുങ്കുമശ്ചൈവ - കുസുമത്തേയും, കുങ്കുമത്തേയും കൂടതെ ("കൂടാതെ" എന്നതിനുപകരം "ചൈവ" എന്നതിനെ "ചെയ്തു" എന്നു വ്യാഖ്യാനിക്കുന്ന ഒരു "പ്രാകൃത" തര്‍‌ജ്ജമയും പ്രചാരത്തിലുണ്ട്)

മത്‌പത്നീ മൈഥുനം ദൃഢ: - എന്റെ ഭാര്യയേയും തീര്‍‌ച്ചയായും ("ദൃഢ:") (അവന്‍) മൈഥുനം നടത്തിക്കാണണം.

മത്‌പുത്രോ വിധി കര്‍‌മ്മണസ്യ: - എന്റെ പുത്രന്റെ കാര്യത്തില്‍, അവന്റെ കര്‍‌മ്മവിധിയാണ്‌ എന്നു കരുതി സമാധാനിക്കാം

വാര്‍‌ദ്ധക്യകാലേ ഗദ ഭക്ഷിത: - വാര്‍‌ദ്ധക്യകാലത്ത് ഈ എനിക്കും ഗദ ഭക്ഷിക്കേണ്ടി വന്നല്ലോ

വിശകലനം:

ആദ്യത്തെ വരിയിലുള്ളത് ഭാര്യാസഹോദരിയുമായുള്ള ലൈംഗികബന്ധമാണ്‌. ഇത് അഗമ്യഗമനമല്ലെന്നു മാത്രമല്ല, നാട്ടിലെങ്ങും പ്രചാരത്തിലുള്ള ഒരു കാര്യം കൂടിയാണെന്നു തോന്നുന്നു. ഹിന്ദിയില്‍ "സാലീ ആധീ ഘര്‍‌വാലീ" (ഭാര്യാസഹോദരി പാതി ഭാര്യയ്ക്കു തുല്യം) എന്ന ഒരു ചൊല്ലുതന്നെയുണ്ട്. കേരളത്തിലും ഇങ്ങനെയൊക്കെത്തന്നെയാണു സ്ഥിതി എന്നു ഞാന്‍ കരുതുന്നു. "ബ്രിജ്‌വിഹാരം" മനുവിന്റെ ഒരു പോസ്റ്റില്‍ പെണ്ണുകാണലിനെപ്പറ്റിയുള്ള ചര്‍‌ച്ചയില്‍ പെണ്ണിന്റെ അനിയത്തിമാരുടെ എണ്ണം വരുന്നതുകാണാം. ചേച്ചിയേയും, അനിയത്തിയേയും ഒന്നിച്ചോ, ഒന്നിനുപുറകെ മറ്റൊന്നായോ, ഒന്നിനു പകരം മറ്റൊന്നായോ ഒക്കെ വിവാഹം ചെയ്തവര്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.

രണ്ടാമത്തെ വരിയില്‍ ഭാര്യാമാതാവുമായുള്ള രതിക്രിയയാണു സൂചിതം. ഇതും നാട്ടില്‍ പുതിയ കാര്യമൊന്നുമല്ലെന്നാണ്‌ കേട്ടിടത്തോളം എനിക്കു തോന്നുന്നത്. അല്പം പ്രായമുള്ള സ്ത്രീകള്‍‌ക്കാണല്ലോ നാട്ടില്‍ എന്നും മാര്‍‌ക്കറ്റ് കൂടുതലുണ്ടായിരുന്നത്. ഉത്തമസൃഷ്ടികളായ പയ്യന്‍ കഥകളിലും (വി കെ എന്‍), "രതിനി‌ര്‍‌വ്വേദ"ത്തിലും, ഒക്കെ ഇതു വര്‍‌ണ്ണിതവുമാണ്‌. "ഉദ്ദണ്ഡശാസ്ത്രികള്‍ക്കുശേഷം സംഭവിച്ച പ്രൗഢസ്ത്രീ രസികനാ"യാണ്‌ വി കെ എന്നിന്റെ പയ്യന്‍ സ്വയം വിശേഷിപ്പിക്കുന്നത് (കഥ "കേണല്‍"). നൂതനരതിതന്ത്രങ്ങളുടെ വിളനിലമായ അമേരിക്കയില്‍ മില്‍ഫ് (MILF) എന്നത് 30 വയസ്സിനടുത്തു പ്രായമുള്ള, ഒന്നെങ്കിലും പ്രസവിച്ച സുന്ദരിമാരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ്‌. നീലച്ചിത്രനിര്‍‌മ്മാതാക്കളാണ്‌ മുമ്പു കൂടുതലും ഈ വാക്കുപയോഗിച്ചിരുന്നെങ്കിലും, ഇപ്പോള്‍ സാധാരണ സംഭാഷണത്തിലും ഇതുപയോഗിക്കപ്പെടുന്നുണ്ട് ("She is a milf."; "The milf-y looking woman at the check-out counter" etc).

മൂന്നാം വരിയില്‍നിന്നും മരുമകന്‍ ഒരു ബൈ-സെക്ഷ്വല്‍ ആണെന്ന വിവരം നമുക്കുകിട്ടുന്നു. കേരളത്തില്‍ എമ്പാടും നടന്നുവരുന്നതും, എന്നാല്‍ എല്ലാവരും കണ്ടില്ലെന്നു നടിക്കുന്നതുമായ ഒരു കാര്യമാണല്ലോ സ്വവര്‍‌ഗ്ഗഭോഗം. പ്രായപൂര്‍‌ത്തിയായ ആളുകള്‍ക്കുപുറമെ, പ്രായത്തില്‍ താഴെയുള്ള ഒരുപാട് ആണ്‍‌കുട്ടികളും ഇതിനു വശം‌വദരാകുന്നുണ്ട് - പലപ്പോഴും ബലാല്‍‌ക്കാരമായിട്ട്. ചെറുപ്പത്തില്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ഈ ലൈംഗികകര്‍‌മ്മത്തെ "പാട്ടയടി" എന്നാണു വിളിച്ചിരുന്നത്. വട്ടച്ചെലവു നടത്താന്‍ പാട്ടയടിയ്ക്കു സന്തോഷപൂര്‍‌വ്വം സമ്മതിച്ചിരുന്ന ചില ലോക്കല്‍ പയ്യന്‍‌സിനെ എനിക്കിപ്പോഴും ഓര്‍‌മ്മയുണ്ട്. [ഈ അറിവുകളെല്ലാം നേടുന്നതിനു മുമ്പ് ഒരു ദിവസം കേരളത്തിലെ പ്രശസ്തമായ ഒരു കോളേജുയൂണിയന്റെ ചെയര്‍‌മാനായിരുന്ന ഒരണ്ണന്‍ എന്നെ ഒരിക്കല്‍ "പാലു തരാം, പാവ തരാം, പീപ്പി തരാം" എന്നൊക്കെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി അദ്ദേഹത്തിന്റെ "ചെയര്‍‌മാനെ" കാണിച്ചുതരാന്‍ ശ്രമിച്ചു‍. പാവ മാത്രമെടുത്ത് "പീപ്പിയും, പാലും ചേട്ടന്‍ തന്നെ വച്ചോ" എന്നു പറഞ്ഞു ഞാന്‍ സ്ഥലം കാലിയാക്കി.] പടിഞ്ഞാറിനോടു താരതമ്യപ്പെടുത്തിനോക്കിയാല്‍, നമ്മുടെ നാട്ടിലെ ലൈംഗികവൈകൃതമെന്നു ആകെ പറയാനുള്ള സാധനം ബാലരതിയാവണം. തന്റെ പുത്രന്റെ വിധി അവന്റെ കര്‍‌മ്മമെന്നു കരുതുന്ന ആ പിതാവില്‍ നമുക്കു കാണാവുന്ന ഒരു പ്രധാനകാര്യമുണ്ട് - എന്തെല്ലാം ദുരവസ്ഥകള്‍ വന്നാലും അതു കര്‍‌മ്മഫലമെന്നു സമാധാനിക്കുന്ന ശരാശരി ഇന്ത്യാക്കാരന്റെ മനസ്സ്. ഇന്ത്യാക്കാര്‍ എന്തുകൊണ്ട് ഇത്രയും ഫെയ്റ്റലിസ്റ്റിക് (fatalistic) ആയി എന്നത് പണ്ടുമുതലേ സായിപ്പന്മാര്‍‌ക്ക് വളരെ കൗതുകമുള്ള കാര്യമാണ്‌. A L Basham-ന്റെ The Wonder that was India എന്ന ബുക്കിലെ ഒരു വിവരണം രസകരമാണ്‌ - ഇന്ത്യയിലെ പണ്ടു കാലത്തെ കാലാവസ്ഥ രണ്ടു തരത്തിലായിരുന്നു: പൊതുവെ കാലക്കേടില്ലാതെ മഴ കിട്ടും. ഫലഭൂയിഷ്ഠമായ മണ്ണും. അതുകൊണ്ട് പ്രത്യേകിച്ച് എല്ലു മുറിയാതെ പണിയാതെ തന്നെ പല്ലു മുറിയെ തിന്നാനുള്ള വക കിട്ടും - ഇത് ഒന്നാമത്തെ തരം കാലാവസ്ഥ. ഇനി രണ്ടാമത്തെ തരത്തിലാണെങ്കില്‍ പേമാരി, കൊടുങ്കാറ്റ്, വരള്‍ച്ച മുതലായ അപകടങ്ങള്‍. എന്തെല്ലാം മുന്‍‌കരുതലുകളെടുത്താലും ഇവയ്ക്കെതിരെ ഒന്നും തന്നെ ചെയ്യാന്‍ മനുഷ്യര്‍‌ക്കു സാധ്യമല്ല. അങ്ങനെ രണ്ടു്‌ അതിരുകള്‍ക്കകത്തുകിടന്ന് പാകമായതാണ്‌ ഇന്ത്യന്‍ സ്വഭാവം എന്ന് ഒരു ചിന്താഗതിയുള്ളതായി ബാഷം പറയുന്നു1.

നാലാമത്തെ വരിയത്രേ ഇതിന്റെ പഞ്ച് ലൈന്‍. പ്രത്യേകിച്ച് വ്യാഖ്യാനങ്ങളില്ലാതെ ആര്‍‌ക്കും മനസ്സിലാക്കാവാന്‍ പറ്റുന്നത്. ഈ വരിയിലെ ഒരു പ്രത്യേകത എന്നാല്‍ ഇതിലെ "ഗദഭക്ഷിത" എന്ന പ്രയോഗമാണ്‌. പുരുഷാവയവത്തെ ഒരു ഗദയോട് ഉപമിക്കുന്ന കാവ്യസൃഷ്ടികള്‍ വേറെ ഞാന്‍ വായിച്ചിട്ടില്ല. ഗുലാന്‍, ലഗാന്‍ മുതലായ നിറം മങ്ങിയ മുക്കുപണ്ടങ്ങളുടെ നടുവില്‍ ഒരു കുള്ളിനാന്‍ വജ്രത്തെപ്പോലെ ഈ വാക്കു പ്രകാശിക്കുന്നു. പൗരുഷത്തില്‍ മരുമകന്‍ ഒട്ടും മോശക്കാരനല്ല എന്ന ധ്വനിക്കൊപ്പം തന്നെ, മൂന്നാം വരിയിലെ fatalism ഈ വരിയിലേക്കും കുറച്ച് ഊര്‍‌ന്നുവീഴുന്നതും കാണാം.

ആകപ്പാടെ, സൂകരസം‌സ്കൃതം ഇറോട്ടിക് മലയാള സാഹിത്യത്തിനു നല്‍കിയ ഒരൊന്നാന്തരം സംഭാവനയാണിതെന്നു പറയാതെ വയ്യ.



1 "Many other ancient civilizations, such as the Greeks, Romans and Chinese had to content with hard winters, which encouraged sturdiness and resource. India, on the other hand, was blessed by a bounteous Nature, who demanded little of man in return for sustenance, but in her terrible anger could not be appeased by any human effort. Hence, it has been suggested, the Indian character has tended to fatalism and quietism, accepting fortune and misfortune alike without complaint." - "The Wonder that was India" -- A L Basham

5 comments:

  1. നമിച്ചണ്ണാ നമിച്ച് :))

    ReplyDelete
  2. യോ!
    എന്നയ്യാ ഇത് :-))
    എന്തിറ്റാ പെട! കിടു

    ReplyDelete
  3. അരക്കാനിരിക്കുന്ന അമ്മായീ നിന്റെ കവക്കെടേല്‍ ഇരിക്കുന്നതെന്താണ്
    പോടാ മയിരെ മരുമോനെ! നിന്റമ്മാവന്‍ ഊമ്പുന്ന ടിമ്പൂറു

    ReplyDelete
  4. വൈകിയാണ് ഇനിക്ക് മഹാമേരു പോലെ കിടക്കുന്ന ഈ സാഹിത്യ ശാഖയില്‍ കുറച്ചെങ്കിലും ഒരു അറിവ് കിട്ടിയത്. എന്നാലും എന്റെ മിതമായ അറിവു വച്ച് ഒരു 'സംസ്കൃത' ശ്ലോകവും അതിന്റ മലയാള പരിഭാഷയും കുറിക്കുന്നു.

    ത്രികോണ മദ്ധ്യേ ഗുഹായാം
    രോമരോമാവൃത സംവൃതേ
    അനേക ലിംഗ ഭക്ഷ്യാംഗി
    ശ്രീ യോനീദേവി നമോസ്തുതെ

    മലയാള പറിഭാഷ

    ത്രികോണ രൂപസ്യ
    നടുക്ക് വട്ടസ്യ
    ചുറ്റും പൂടസ്യ
    കിട്ടിയാല്‍ സ്വര്‍ഗസ്യ
    ഇല്ലെങ്കില്‍ ഊമ്പസ്യ

    ReplyDelete