Saturday, April 17, 2010

നീർക്കോലി

[മലയാളത്തിലെ അശ്ലീലഫലിതങ്ങളെ കഴിയുംവിധം പരിരക്ഷിക്കേണ്ടത് ഈ ബ്ലോഗിന്റെ ഒരു ചുമതലയായി ഞാൻ കരുതുന്നു :) അതിലേക്കുള്ള ഒരു എളിയ ശ്രമം.]

അയാൾ ഒരധ്യാപകനായിരുന്നു; അതിലുപരി, സുമുഖനും വളരെ മെലിഞ്ഞവനുമായിരുന്നു; ഒരു നാണംകുണുങ്ങിയും. ‘നീർക്കോലി’ എന്ന പേരിലാണ് സ്കൂളിലെങ്ങും അയാൾ അറിയപ്പെട്ടിരുന്നത്.

വിവാഹപ്രായമെത്തിയപ്പോൾ എല്ലാവരും ചെയ്യുന്നതു പോലെ അയാളും ഒന്നു കെട്ടി. ‘നീർക്കോലി’യുടെ അന്തർ‌മുഖത്വത്തിനു വീട്ടുകാർ കണ്ടുപിടിച്ച മരുന്നെന്നോണമായിരുന്നു നവവധു. എല്ലാക്കാര്യത്തിലും വളരെ മുന്നോക്കക്കാരി.

ആദ്യരാത്രിയായി. പാലേന്തി പുതുപ്പെണ്ണ് മണിയറയിലെത്തി. ലൈറ്റണഞ്ഞു. നീർക്കോലിയുടെ ചങ്കിടിപ്പു വർദ്ധിച്ചു.

കിടക്കയിൽ ഒരു പുലിയായിരുന്നു മണവാട്ടി. നീർക്കോലിയുടെ എതിർപ്പുകൾക്കടിയിലൂടെ അയാളുടെ മുണ്ടു വലിച്ചൂരപ്പെട്ടു, കൂടെ ഷഡ്ജധൈവതങ്ങളായ അനുബന്ധവസ്ത്രങ്ങളും. ഇരുട്ടിൽ നീർക്കോലി ചൂളി പുളയുമ്പോൾ ഭാര്യയുടെ കൈ നീണ്ടുവന്ന് നീണ്ടുരുണ്ടുമുഴുത്ത എന്തോ ഒന്നിൽ തടഞ്ഞു; ആഹ്ലാദത്തോടെ അവളതിൽ പിടിമുറുക്കി. എന്നിട്ടു പറഞ്ഞു,

ഉം... വെളീൽ കാണുന്ന പോലെയൊന്നുമല്ലല്ലോ. ചേട്ടന്റെ ശരീരം മെലിഞ്ഞിരുന്നാലെന്താ, ഇതിന്റെ നീളവും വണ്ണവും കണ്ടില്ലേ. എന്റെ ഗുരുവായൂരപ്പാ, ഞാൻ ഭാഗ്യം ചെയ്തവൾ തന്നെ”.

അപ്പോൾ, മണവാട്ടിയെയും, മണിയറയിലെ ഇരുട്ടിനെയും, ഇരുട്ടിന്റെ നിശ്ശബ്ദതയെയുമൊക്കെ ഞെട്ടിച്ചുകൊണ്ട് നീർക്കോലി ദീനശബ്ദത്തിൽ അലറി:


വിടടീ എന്റെ തൊടേന്ന്


ഈ ഫലിതത്തിന് കഴക്കൂട്ടം സൈനിക് സ്ക്കൂളിൽ പഠിച്ച എന്റെ കൂട്ടുകാരോടു കടപ്പാട്.

Thursday, March 26, 2009

കുസുമം, കുങ്കുമം

ഒരു സുഹൃത്ത് അടുത്തയിടയ്ക്ക് അയച്ചുതന്ന ഒരു "കവിത":


കുസുമേ, കുങ്കുമശ്ചൈവ
മത്‌പത്നീ മൈഥുനം ദൃഢ:
മത്‌പുത്രോ വിധി കര്‍‌മ്മണസ്യ
വാര്‍‌ദ്ധക്യകാലേ ഗദ ഭക്ഷിത:

ഇതു സംസ്കൃതം പോലെയിരിക്കുന്നെങ്കിലും, സംസ്കൃതത്തില്‍ ഇതുപോലൊന്നുമല്ലല്ലോ എന്നൊക്കെ പറഞ്ഞുകൊണ്ടുവരുന്നവരോട് ഞാന്‍ "പപ്രച്ഛ, നീയാരയച്ചുവന്നൂ കപേ" എന്നു ചോദിക്കും. കാരണം ഇതു സംസ്കൃതമല്ല; ലത്തീനിനു സമാന്തരമായി പിഗ് ലാറ്റിന്‍ എന്നൊരു കൂട്ടം ഉള്ളതുപോലെ ഇതിനെ സൂകരസം‌സ്കൃതം എന്നോ മറ്റോ വിളിക്കാമെന്നു തോന്നുന്നു.

പശ്ചാത്തലം:

മുംബൈ അധോലോകത്തിലെ ഒരംഗം മരുമകന്‍ (സണ്‍-ഇന്‍-ലാ) ആയിട്ടുള്ള ഒരു മലയാളിവൃദ്ധന്റെ ആത്മഗതമായിട്ടാണ്‌ കാവ്യത്തിന്റെ ഭാഷ്യം. മരുമകന്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. തല്‍‌ക്കാലം അയാള്‍ നാട്ടിലെത്തിയിട്ടുണ്ട്. വൃദ്ധനു രണ്ടു പെണ്ണും, ഒരാണും മക്കള്‍. മൂത്തമകള്‍ കുസുമമാണ്‌ അധോലോകിയുടെ ഭാര്യ. രണ്ടാമത്തവള്‍ കുങ്കുമം. പിന്നത്തേത് ആണ്‍‌തരി.

വ്യാഖ്യാനം:

മലയാളത്തില്‍ മൊഴിമാറ്റം നടത്തുമ്പോള്‍ കവിത ഇതായിട്ടുവരും:
കുസുമേ, കുങ്കുമശ്ചൈവ - കുസുമത്തേയും, കുങ്കുമത്തേയും കൂടതെ ("കൂടാതെ" എന്നതിനുപകരം "ചൈവ" എന്നതിനെ "ചെയ്തു" എന്നു വ്യാഖ്യാനിക്കുന്ന ഒരു "പ്രാകൃത" തര്‍‌ജ്ജമയും പ്രചാരത്തിലുണ്ട്)

മത്‌പത്നീ മൈഥുനം ദൃഢ: - എന്റെ ഭാര്യയേയും തീര്‍‌ച്ചയായും ("ദൃഢ:") (അവന്‍) മൈഥുനം നടത്തിക്കാണണം.

മത്‌പുത്രോ വിധി കര്‍‌മ്മണസ്യ: - എന്റെ പുത്രന്റെ കാര്യത്തില്‍, അവന്റെ കര്‍‌മ്മവിധിയാണ്‌ എന്നു കരുതി സമാധാനിക്കാം

വാര്‍‌ദ്ധക്യകാലേ ഗദ ഭക്ഷിത: - വാര്‍‌ദ്ധക്യകാലത്ത് ഈ എനിക്കും ഗദ ഭക്ഷിക്കേണ്ടി വന്നല്ലോ

വിശകലനം:

ആദ്യത്തെ വരിയിലുള്ളത് ഭാര്യാസഹോദരിയുമായുള്ള ലൈംഗികബന്ധമാണ്‌. ഇത് അഗമ്യഗമനമല്ലെന്നു മാത്രമല്ല, നാട്ടിലെങ്ങും പ്രചാരത്തിലുള്ള ഒരു കാര്യം കൂടിയാണെന്നു തോന്നുന്നു. ഹിന്ദിയില്‍ "സാലീ ആധീ ഘര്‍‌വാലീ" (ഭാര്യാസഹോദരി പാതി ഭാര്യയ്ക്കു തുല്യം) എന്ന ഒരു ചൊല്ലുതന്നെയുണ്ട്. കേരളത്തിലും ഇങ്ങനെയൊക്കെത്തന്നെയാണു സ്ഥിതി എന്നു ഞാന്‍ കരുതുന്നു. "ബ്രിജ്‌വിഹാരം" മനുവിന്റെ ഒരു പോസ്റ്റില്‍ പെണ്ണുകാണലിനെപ്പറ്റിയുള്ള ചര്‍‌ച്ചയില്‍ പെണ്ണിന്റെ അനിയത്തിമാരുടെ എണ്ണം വരുന്നതുകാണാം. ചേച്ചിയേയും, അനിയത്തിയേയും ഒന്നിച്ചോ, ഒന്നിനുപുറകെ മറ്റൊന്നായോ, ഒന്നിനു പകരം മറ്റൊന്നായോ ഒക്കെ വിവാഹം ചെയ്തവര്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.

രണ്ടാമത്തെ വരിയില്‍ ഭാര്യാമാതാവുമായുള്ള രതിക്രിയയാണു സൂചിതം. ഇതും നാട്ടില്‍ പുതിയ കാര്യമൊന്നുമല്ലെന്നാണ്‌ കേട്ടിടത്തോളം എനിക്കു തോന്നുന്നത്. അല്പം പ്രായമുള്ള സ്ത്രീകള്‍‌ക്കാണല്ലോ നാട്ടില്‍ എന്നും മാര്‍‌ക്കറ്റ് കൂടുതലുണ്ടായിരുന്നത്. ഉത്തമസൃഷ്ടികളായ പയ്യന്‍ കഥകളിലും (വി കെ എന്‍), "രതിനി‌ര്‍‌വ്വേദ"ത്തിലും, ഒക്കെ ഇതു വര്‍‌ണ്ണിതവുമാണ്‌. "ഉദ്ദണ്ഡശാസ്ത്രികള്‍ക്കുശേഷം സംഭവിച്ച പ്രൗഢസ്ത്രീ രസികനാ"യാണ്‌ വി കെ എന്നിന്റെ പയ്യന്‍ സ്വയം വിശേഷിപ്പിക്കുന്നത് (കഥ "കേണല്‍"). നൂതനരതിതന്ത്രങ്ങളുടെ വിളനിലമായ അമേരിക്കയില്‍ മില്‍ഫ് (MILF) എന്നത് 30 വയസ്സിനടുത്തു പ്രായമുള്ള, ഒന്നെങ്കിലും പ്രസവിച്ച സുന്ദരിമാരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ്‌. നീലച്ചിത്രനിര്‍‌മ്മാതാക്കളാണ്‌ മുമ്പു കൂടുതലും ഈ വാക്കുപയോഗിച്ചിരുന്നെങ്കിലും, ഇപ്പോള്‍ സാധാരണ സംഭാഷണത്തിലും ഇതുപയോഗിക്കപ്പെടുന്നുണ്ട് ("She is a milf."; "The milf-y looking woman at the check-out counter" etc).

മൂന്നാം വരിയില്‍നിന്നും മരുമകന്‍ ഒരു ബൈ-സെക്ഷ്വല്‍ ആണെന്ന വിവരം നമുക്കുകിട്ടുന്നു. കേരളത്തില്‍ എമ്പാടും നടന്നുവരുന്നതും, എന്നാല്‍ എല്ലാവരും കണ്ടില്ലെന്നു നടിക്കുന്നതുമായ ഒരു കാര്യമാണല്ലോ സ്വവര്‍‌ഗ്ഗഭോഗം. പ്രായപൂര്‍‌ത്തിയായ ആളുകള്‍ക്കുപുറമെ, പ്രായത്തില്‍ താഴെയുള്ള ഒരുപാട് ആണ്‍‌കുട്ടികളും ഇതിനു വശം‌വദരാകുന്നുണ്ട് - പലപ്പോഴും ബലാല്‍‌ക്കാരമായിട്ട്. ചെറുപ്പത്തില്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ഈ ലൈംഗികകര്‍‌മ്മത്തെ "പാട്ടയടി" എന്നാണു വിളിച്ചിരുന്നത്. വട്ടച്ചെലവു നടത്താന്‍ പാട്ടയടിയ്ക്കു സന്തോഷപൂര്‍‌വ്വം സമ്മതിച്ചിരുന്ന ചില ലോക്കല്‍ പയ്യന്‍‌സിനെ എനിക്കിപ്പോഴും ഓര്‍‌മ്മയുണ്ട്. [ഈ അറിവുകളെല്ലാം നേടുന്നതിനു മുമ്പ് ഒരു ദിവസം കേരളത്തിലെ പ്രശസ്തമായ ഒരു കോളേജുയൂണിയന്റെ ചെയര്‍‌മാനായിരുന്ന ഒരണ്ണന്‍ എന്നെ ഒരിക്കല്‍ "പാലു തരാം, പാവ തരാം, പീപ്പി തരാം" എന്നൊക്കെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി അദ്ദേഹത്തിന്റെ "ചെയര്‍‌മാനെ" കാണിച്ചുതരാന്‍ ശ്രമിച്ചു‍. പാവ മാത്രമെടുത്ത് "പീപ്പിയും, പാലും ചേട്ടന്‍ തന്നെ വച്ചോ" എന്നു പറഞ്ഞു ഞാന്‍ സ്ഥലം കാലിയാക്കി.] പടിഞ്ഞാറിനോടു താരതമ്യപ്പെടുത്തിനോക്കിയാല്‍, നമ്മുടെ നാട്ടിലെ ലൈംഗികവൈകൃതമെന്നു ആകെ പറയാനുള്ള സാധനം ബാലരതിയാവണം. തന്റെ പുത്രന്റെ വിധി അവന്റെ കര്‍‌മ്മമെന്നു കരുതുന്ന ആ പിതാവില്‍ നമുക്കു കാണാവുന്ന ഒരു പ്രധാനകാര്യമുണ്ട് - എന്തെല്ലാം ദുരവസ്ഥകള്‍ വന്നാലും അതു കര്‍‌മ്മഫലമെന്നു സമാധാനിക്കുന്ന ശരാശരി ഇന്ത്യാക്കാരന്റെ മനസ്സ്. ഇന്ത്യാക്കാര്‍ എന്തുകൊണ്ട് ഇത്രയും ഫെയ്റ്റലിസ്റ്റിക് (fatalistic) ആയി എന്നത് പണ്ടുമുതലേ സായിപ്പന്മാര്‍‌ക്ക് വളരെ കൗതുകമുള്ള കാര്യമാണ്‌. A L Basham-ന്റെ The Wonder that was India എന്ന ബുക്കിലെ ഒരു വിവരണം രസകരമാണ്‌ - ഇന്ത്യയിലെ പണ്ടു കാലത്തെ കാലാവസ്ഥ രണ്ടു തരത്തിലായിരുന്നു: പൊതുവെ കാലക്കേടില്ലാതെ മഴ കിട്ടും. ഫലഭൂയിഷ്ഠമായ മണ്ണും. അതുകൊണ്ട് പ്രത്യേകിച്ച് എല്ലു മുറിയാതെ പണിയാതെ തന്നെ പല്ലു മുറിയെ തിന്നാനുള്ള വക കിട്ടും - ഇത് ഒന്നാമത്തെ തരം കാലാവസ്ഥ. ഇനി രണ്ടാമത്തെ തരത്തിലാണെങ്കില്‍ പേമാരി, കൊടുങ്കാറ്റ്, വരള്‍ച്ച മുതലായ അപകടങ്ങള്‍. എന്തെല്ലാം മുന്‍‌കരുതലുകളെടുത്താലും ഇവയ്ക്കെതിരെ ഒന്നും തന്നെ ചെയ്യാന്‍ മനുഷ്യര്‍‌ക്കു സാധ്യമല്ല. അങ്ങനെ രണ്ടു്‌ അതിരുകള്‍ക്കകത്തുകിടന്ന് പാകമായതാണ്‌ ഇന്ത്യന്‍ സ്വഭാവം എന്ന് ഒരു ചിന്താഗതിയുള്ളതായി ബാഷം പറയുന്നു1.

നാലാമത്തെ വരിയത്രേ ഇതിന്റെ പഞ്ച് ലൈന്‍. പ്രത്യേകിച്ച് വ്യാഖ്യാനങ്ങളില്ലാതെ ആര്‍‌ക്കും മനസ്സിലാക്കാവാന്‍ പറ്റുന്നത്. ഈ വരിയിലെ ഒരു പ്രത്യേകത എന്നാല്‍ ഇതിലെ "ഗദഭക്ഷിത" എന്ന പ്രയോഗമാണ്‌. പുരുഷാവയവത്തെ ഒരു ഗദയോട് ഉപമിക്കുന്ന കാവ്യസൃഷ്ടികള്‍ വേറെ ഞാന്‍ വായിച്ചിട്ടില്ല. ഗുലാന്‍, ലഗാന്‍ മുതലായ നിറം മങ്ങിയ മുക്കുപണ്ടങ്ങളുടെ നടുവില്‍ ഒരു കുള്ളിനാന്‍ വജ്രത്തെപ്പോലെ ഈ വാക്കു പ്രകാശിക്കുന്നു. പൗരുഷത്തില്‍ മരുമകന്‍ ഒട്ടും മോശക്കാരനല്ല എന്ന ധ്വനിക്കൊപ്പം തന്നെ, മൂന്നാം വരിയിലെ fatalism ഈ വരിയിലേക്കും കുറച്ച് ഊര്‍‌ന്നുവീഴുന്നതും കാണാം.

ആകപ്പാടെ, സൂകരസം‌സ്കൃതം ഇറോട്ടിക് മലയാള സാഹിത്യത്തിനു നല്‍കിയ ഒരൊന്നാന്തരം സംഭാവനയാണിതെന്നു പറയാതെ വയ്യ.



1 "Many other ancient civilizations, such as the Greeks, Romans and Chinese had to content with hard winters, which encouraged sturdiness and resource. India, on the other hand, was blessed by a bounteous Nature, who demanded little of man in return for sustenance, but in her terrible anger could not be appeased by any human effort. Hence, it has been suggested, the Indian character has tended to fatalism and quietism, accepting fortune and misfortune alike without complaint." - "The Wonder that was India" -- A L Basham

Thursday, February 26, 2009

ശിവപുരാണം



പണ്ടു പരമശിവന്‍ അണ്ടര്‍ ഷേവിനു
മുണ്ടു പൊക്കിയിരുന്നപ്പോള്‍
രണ്ടുരുണ്ടതു, മൊന്നു നീണ്ടതും
കണ്ടു പാര്‍‌വ്വതി പേടിച്ചു.



അഞ്ചാംക്ലാസ്സിലെ എന്റെ സഹപാഠിയായിരുന്ന, എന്നെക്കാളും ജീവിതപരിചയവും ആറു വയസ്സും കൂടുതലുണ്ടായിരുന്ന ഒരു ദേഹമാണ്‌ എന്നെ ഈ പാട്ടു പഠിപ്പിച്ചത്. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്ന ഞാന്‍ ഈ പാട്ടുകേട്ടു ഞെട്ടി. ശിവകോപം ഭയന്ന് ഞാന്‍ അന്നൊന്നും ഇതു പാടാറേ ഇല്ലായിരുന്നു. പിന്നെപ്പിന്നെ ദൈവവിശ്വാസം പോയി, ഇതാസ്വദിക്കാനും പറ്റി.

Hard ആയിട്ടുള്ള തെറി ഇല്ലാത്ത ഒരു കവിതയാണിത്. അയ്യപ്പന്‍പാട്ടിന്റെ വൃത്തത്തിലാണ്‌ ഇതു രചിക്കപ്പെട്ടിരിക്കുന്നത്. "പണ്ട്", "രണ്ട്" എന്നിവകളിലെ പ്രാസഭംഗിയും, "ണ്ട"-യുടെ ആവര്‍‌ത്തനം കൊണ്ടുള്ള ശബ്ദഭംഗിയും ശ്രദ്ധിക്കുക.

അണ്ടര്‍ഷേവ്1 എന്നത് എത്ര ആണുങ്ങള്‍ ചെയ്യുന്ന കാര്യമാണെന്നെനിക്കറിയില്ല. പേഴ്സണലായിപ്പറഞ്ഞാല്‍, നിരപരാധികള്‍ക്ക് മുറിവേല്‍ക്കുമോ എന്ന ഭയം കൊണ്ട് നിമ്‌നോന്നതങ്ങള്‍ നിറഞ്ഞ ആ അങ്കത്തട്ടില്‍ ഞാന്‍ വാള്‍പ്പയറ്റിനിറങ്ങാറില്ല2. ഏതായാലും, ജടാധാരിയായ (താടിയും ഉണ്ടായിരുന്നിരിക്കണം; ജട മാത്രമായി, മീശയും താടിയുമില്ലാതെ ശിവനെ ആദ്യം വരച്ചതാരെടേ? രവിവര്‍‌മ്മയാണോ?) ശിവന്‌ ഗുഹ്യഭാഗം ക്ലീന്‍‌ഷേവുചെയ്തു വയ്ക്കാനുള്ള ത്വര ആശ്ചര്യമുണര്‍‌ത്തുന്നു. "മുണ്ടു പൊക്കിയിരുന്നപ്പോള്‍" എന്ന പ്രയോഗത്തില്‍ മറയുള്ള ഒരു സ്ഥലത്തല്ലായിരുന്നു കൃത്യനിര്‍‌വ്വഹണ സമയത്ത് ശിവന്‍ ഉണ്ടായിരുന്നത് എന്ന ധ്വനിയുണ്ട്. കുളിമുറിയിലായിരുന്നെങ്കില്‍ മുണ്ടുകാണാന്‍ സാധ്യതയുണ്ടാകുമായിരുന്നില്ലല്ലോ. അണ്ടര്‍‌വെയറിനെപ്പറ്റി കവിതയില്‍ സൂചനയേതുമില്ല എന്നതും ഇവിടെ സ്മര്യം. അമേരിക്കന്‍ ഭാഷയില്‍ "കമാന്‍ഡോ" എന്നും, നാടന്‍ ഭാഷയില്‍ "വിത്തൗട്ട്" എന്നും അറിയപ്പെടുന്ന ശൈലി പിന്തുടരുന്ന ആളായിരുന്നു എന്നു തീര്‍‌ച്ച. ദേവന്‍‌മാരുടെ ഇടയിലെ ഒരു "ഫ്രീ ബേര്‍‌ഡ്" ആയ പരമശിവനില്‍ നിന്നും ഇതില്‍‌ക്കുറഞ്ഞ ഒന്നും അനുവാചകന്‍ പ്രതീക്ഷിക്കുന്നുമില്ലല്ലോ.

അണ്ടര്‍‌ഷേവിന്റെ കാര്യം പറയുമ്പോള്‍ മുമ്പു വായിച്ചിട്ടുള്ള ഒരു കഥ ഓ‌ര്‍മ്മവരുന്നു. ഈ എം കോവൂരിന്റെ "തെരഞ്ഞെടുത്ത കൃതി"കളിലാണ്‌ ഇതു വായിച്ചതെന്നു തോന്നുന്നു. ഒരു സംഭവകഥയായിരുന്നു ഇതെന്നാണോര്‍‌മ്മ. പക്ഷേ എത്രത്തോളം ഇക്കഥയില്‍ സത്യമുണ്ടെന്നറിയില്ല. കഥയില്‍ പറഞ്ഞതനുസരിച്ച്, ഒരു മലയാള ചിത്രത്തിനു ലഭിച്ച് ദേശീയ‌അവാര്‍‌ഡു സ്വീകരിക്കാന്‍ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ദില്ലിയിലെത്തുന്നു. അവാര്‍‌ഡ് നിശയ്ക്കുമുമ്പ് സുന്ദരനാകാന്‍ നായകനടന്‍ ഹോട്ടല്‍ ബാര്‍‌ബറെ മുറിയില്‍ വിളിക്കുന്നു. പരമശിവനെപ്പോലെ ഏകാംബരന്‍ നായകന്‍. തലമുടി വെട്ടി, താടി വടിച്ചു. നാട്ടിലെ ഓര്‍‌മ്മവച്ചു നായകന്‍ വലതുകൈ പൊക്കി. വ്യത്യസ്തനായ ബാര്‍‌ബര്‍ ആദ്യമൊന്നു മടിച്ചു; പിന്നെ കക്ഷം വടിച്ചു. നായകന്‍ ഇടതുകൈ പൊക്കി; ബാര്‍‌ബര്‍ വീണ്ടും വടിച്ചു. ഷേവിന്റെ അദമ്യമായ അനുഭൂതിയില്‍ മുങ്ങിയിരുന്ന നായകന്‍ മുണ്ടുപൊക്കി. വിളംബിതഖയാലില്‍ അതിഖരത്തില്‍‌ത്തുടങ്ങി ഘോഷത്തില്‍ അവസാനിച്ച ഒരാട്ടാട്ടിയിട്ട് ചാലേ വലത്തോട്ടൊഴിഞ്ഞ് മുറിയില്‍ നിന്നും ബാര്‍ബര്‍ വിനിര്‍‌ഗ്ഗമിച്ചു.

കവിതയിലെ പ്രസ്താവ്യമായ മറ്റൊരു കാര്യം രണ്ടുരുണ്ടത് മുതലായവ കണ്ടിട്ട് പാര്‍‌വതി പേടിച്ചു എന്നതാണ്‌. ഭര്‍‌ത്താവിന്റെ ജനനേന്ദ്രിയം കണ്ടു ഭാര്യ (ഭാര്യയുടെ കണ്ടു ഭര്‍ത്താവും) പേടിക്കുക എന്നത് പൊതുവെ അസംഭവ്യമാണ്‌. പ്രഥമരാത്രി ഒരു എക്സെപ്‌ഷന്‍ ആയേക്കാം, പക്ഷേ ഈ കവിതയില്‍ "പാര്‍‌വ്വതീ സ്വയം‌വരം കഴിഞ്ഞ രാവില്‍, പുഷ്പമഴ തൂകും വസന്തനിലാവില്‍" എന്ന ധ്വനിയൊന്നുമില്ല. എന്നിട്ടും കവി ഈ വരികള്‍ കുറിച്ചതില്‍ നിന്ന്, കവിയുടെ ഭാവനയില്‍ പാര്‍‌വ്വതീപരമേശ്വരന്‍‌മാര്‍ കിടപ്പറയില്‍ വിളക്കൂതുന്നവരാണെന്നു വ്യക്തം. നിലാവില്‍ കുളിച്ചുകിടക്കുന്ന കൈലാസപൗര്‍‌ണ്ണിമകളില്‍‌പ്പോലും ദേവിക്കു പക്ഷേ ഈ ദിവ്യദര്‍‌ശനം ലഭിച്ചില്ല എന്നത് ഏതായാലും അതിശയം തന്നെ. ഒരുപക്ഷേ "ഫോര്‍‌പ്ലേ" (ഇതിനൊക്കെ മലയാളവാക്കുണ്ടോ?) എന്ന പരിപാടിയില്‍ മഹേശ്വരന്‍ വിശ്വസിച്ചിരുന്നില്ല എന്നും വരാം. എന്തൊക്കെയായാലും ലിംഗരൂപത്തില്‍ നാമാരാധിക്കുന്ന പരമശിവനെ ലിംഗരൂപത്തില്‍ മൃഡാനി കണ്ടിട്ടേയില്ല എന്നു പറഞ്ഞ് നമ്മുടെ ഭാവനയ്ക്കു തിരി കൊളുത്തുന്നു കവി.

അങ്ങനെ ആകപ്പാടെ ഒരാനച്ചന്തമുള്ള, എന്റെ പ്രിയദേവനായ മഹാദേവനെ പാത്രമാക്കിക്കൊണ്ടുള്ള ഒരു കുസൃതിക്കവിത.



1. അണ്ടര്‍ഷേവ്: "കൂളിങ്ഗ് ഗ്ലാസ്" പോലെ ഇംഗ്ലീഷിനു മലയാളത്തിന്റെ മറ്റൊരു സംഭാവന
2. എങ്കിലും സുന്ദരന്‍ മാത്രമല്ല, സു"ഭഗ"നും ആയിരിക്കണമെന്ന്‍ മറ്റു പുരുഷന്മാരെപ്പോലെ എനിക്കും ആഗ്രഹമുണ്ട്. അതിനാല്‍ trim and shape എന്ന തത്വം മുറുക്കിപ്പിടിച്ച് ഞാനും ഗുഹ്യശ്മശ്രൂനിര്‍‌മ്മാര്‍ജ്ജനത്തിന്‌ വല്ലപ്പോഴും ഇറങ്ങും.

നാന്ദി

മകന്‍ ചീത്തക്കുട്ടികളുടെ കൂട്ടുകൂടി വളരുത് എന്നായിരുന്നു എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്; നന്നായി പഠിക്കണമെന്നും. പക്ഷേ "ചീത്തക്കുട്ടികള്‍" മാത്രമുള്ള ക്ലാസ്സുകളില്‍ മാത്രം പഠിക്കാന്‍ സാധിച്ചതിനാല്‍ ഞാന്‍ ഭാഗ്യവാനായി. നന്നായി പഠിക്കാന്‍ വളരെ എളുപ്പം, കാരണം മൂക്കില്ലാരാജ്യത്ത് മുറിമൂക്കനായിരുന്നു ഞാന്‍. നല്ല "ചീത്തക്കൂട്ടു"കളും ഇഷ്ടം പോലെ കിട്ടി; നല്ല കുട്ടികളോടൊക്കെ ആര്‍ എന്തിനു കൂട്ടുകൂടും എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല. "നല്ല" കൂട്ടുകെട്ടുകളൊക്കെ പൊതുവേ ബോറായിരുന്നു എന്നാണെന്റെയോര്‍‌മ്മ. പഠിപ്പിസ്റ്റുകളും, കടുത്ത ദൈവഭക്തരുമൊക്കെയാണല്ലോ "നല്ല കുട്ടികള്‍" എന്നതിനു നമ്മുടെ നിര്‍‌വ്വചനം. അക്കൂട്ടരില്‍ നല്ലൊരു ശതമാനവും ഭീരുക്കളും, പാരകളും, തന്‍‌കാര്യം നോക്കികളുമായിരിക്കും എന്നായിരുന്നു എന്റെ അനുഭവം. ചീത്തക്കുട്ടികളാണെങ്കില്‍ പൊതുവെ നേരെവാ നേരെപോ പ്രകൃതക്കാര്‍, ധീരര്‍, സുഹൃത്തുക്കളോടു കടുത്ത സ്നേഹമുള്ളവര്‍ ഇങ്ങനെ.

തെറികളും, മറ്റു പറയാന്‍ പാടില്ലാത്ത സംഗതികളും ഞാന്‍ പഠിച്ചത് എന്റെ കൂട്ടുകെട്ടുകളില്‍ നിന്നാണ്‌. എന്റെ immediate കുടുംബത്തിലോ, extended കുടുംബത്തിലോ ഉള്ള ആരും എന്റെ മുമ്പില്‍ വച്ച് അസഭ്യമോ, അശ്ലീലമോ പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. എന്റെ നല്ല കൂട്ടുകാരിലാരും ഇതൊന്നും പറയാതെയും കേട്ടിട്ടില്ല. അപ്പോള്‍ അടിച്ചമര്‍‌ത്തപ്പെട്ട മലയാളത്തിലെ എന്റെ ജ്ഞാനത്തിന്റെ ആരംഭം എന്റെ സഖാക്കളില്‍ നിന്നായിരുന്നു.

അങ്ങനെ കേട്ടുപഠിച്ച കുറച്ചു തമാശകളും, തെറിപ്പാട്ടുകളുമൊക്കെ എവിടെയെങ്കിലും എഴുതിവയ്ക്കണമെന്നു തോന്നിയതിന്റെ ഫലമാണ്‌ ഈ ബ്ലോഗ്. മാന്യന്‍‌മാര്‍ ചര്‍‌ച്ച ചെയ്യാനിഷ്ടപ്പെടാത്ത കാര്യങ്ങളേ ഇവിടെയുണ്ടാവൂ ;-) മൗലികമായ (original) എന്തെങ്കിലും ഇതില്‍ ഉണ്ടാവുമെന്ന് എനിക്ക് പ്രതീക്ഷയില്ല. ഓര്‍മ്മ നഷ്ടമാകുന്ന നാളുകളെത്തുമ്പോള്‍, "പിന്നിട്ട രാജാങ്കണങ്ങളെ" മറവിയില്‍നിന്ന് മോചിപ്പിക്കാനൊരുപായം - ഇതിനൊക്കെ അര്‍‌ത്ഥം അത്രമാത്രം.